Home Blog Page 23

മൊബൈൽ ഫോണിന് പലിശരഹിത വായ്പ; വിദ്യാർത്ഥികൾക്കായി ‘വിദ്യാ തരംഗിണി’ പദ്ധതി

0

വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ് വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി.

മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി ഒരു ഗുണഭോക്താവിന് പരമാവധി 10,000/- രൂപാ വരെ പലിശരഹിത വായ്പയായി നൽകാവുന്നതാണ്.

പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സഹകരണ സ്ഥാപനത്തിന് പരമാവധി 5,00,000/- വരെ വായ്പ നൽകാവുന്നതാണ്. അതാതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സ്കൂൾ അധികാരികളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മൊബൈൽ വാങ്ങുന്നതിനായി വായ്പ നൽകാവുന്നതാണ്.

Advertisements

വായ്പ പരമാവധി 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. പദ്ധതി മുഖാന്തിരം വായ്പാ അനുവദിക്കുന്നത് ജൂൺ 25, 2021 മുതൽ ജൂലൈ 31 2021 വരെ ആയിരിക്കും

പദ്ധതി മുഖാന്തിരം വായ്പ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾ വിദ്യാർത്ഥിയോ, രക്ഷകർത്താവോ വാങ്ങിയ മൊബൈൽ
ഫോണിന്റെ ബില്ലിന്റെ പകർപ്പ് വായ്പ അനുവദിച്ച സ്ഥാപനത്തിൽ ഹാജരാക്കേണ്ടതാണ്. വായ്പാ കാലാവധിക്കു ശേഷം ബാക്കി നിൽക്കുന്ന തുകയ്ക്ക് പരമാവധി 8% പലിശ ഈടാക്കാവുന്നതാണ്.

ഓൺലൈൻ ഗെയിം: അഡിക്‌ഷനിലൂടെ നമ്മുടെ കുട്ടികൾ അപകടത്തിലേക്ക്

0

ഗെയിമുകളിൽ പലതിലും എന്തിനെയെങ്കിലുമൊക്കെ നശിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങളായതിനാൽ കുട്ടികളിൽ അക്രമവാസനയുണ്ടാക്കാൻ ഇവ ഇടയാക്കുന്നു. കുട്ടികളുടെ മാനസികനിലയുടെ താളം തെറ്റിക്കാനും ഇത്തരം അഡിക്ഷൻ കാരണമാകുന്നു. കുട്ടികളുടെ ചിന്തകളെ ഇവ സ്വാധീനിക്കുന്നത് മാത്രമല്ല, കുട്ടികളിൽ ദേഷ്യവും വാശിയും കൂട്ടുകയും ചെയ്യുന്നു. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. തലവേദന, കഴുത്തു വേദന, കണ്ണിനുണ്ടാകുന്ന കുഴപ്പങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും. ചുറ്റുമുള്ളവരുമായി അടുപ്പം കുറയുന്നു. ക്രമേണ കുട്ടികൾ വിഷാദത്തിലേക്ക് വഴുതിവീഴുന്നു.

ഓൺലൈൻ ഗെയിമുകൾ അപകടമാകുന്നതെങ്ങനെ?

  • ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാൻ തുടങ്ങുക.
  • ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക.
  • കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.
  • ഗെയിം നിർത്താൻ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോൾ ദേഷ്യം തോന്നുക.
  • മുൻപുണ്ടായിരുന്ന ഹോബികളിൽ പോലും മനംമടുപ്പ്.
  • മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.
  • എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മർദം കുറയ്ക്കാൻ ഗെയിം തിരഞ്ഞെടുക്കുക

മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisements
  • മാതാപിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കുക.
  • സേർച്ച്‌ ഹിസ്റ്ററി പരിശോധിക്കുക.
  • കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക….
  • അവരോടൊപ്പം കളിക്കാൻ സമയം കണ്ടെത്തുക….
  • ക്ലാസ് സമയം എപ്പോഴാണെന്നു കൃത്യമായി മനസ്സിലാക്കുക. അല്ലാത്ത സമയം ഫോൺ നൽകാതിരിക്കാൻ ശ്രദ്ധിക്കുക…
  • കുട്ടികൾ ഓൺലൈൻ ക്ലാസിൽ കയറുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കുക…
  • കഴിയുന്നതും അവരെ ഗെയിമുകളിൽ നിന്നും പിന്തിരിപ്പിക്കുക.
  • അഥവാ ഗെയിം കളിക്കണം എന്നുണ്ടെങ്കിൽ എപ്പോൾ ഗെയിം കളിക്കണമെന്നു കൃത്യമായി തീരുമാനിക്കുക.
  • കൃത്യമായ സമയപരിധി നിശ്ചയിക്കുക.
  • മൊബൈൽ ഫോൺ ഉപയോഗം പരമാവധി കുറച്ച് മറ്റു പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം കണ്ടെത്തുക.
  • ആവശ്യമെങ്കിൽ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹായം തേടുക

കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ കേരള പൊലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെൽപ്‌ലൈനിലേക്ക് വിളിക്കാം : 9497900200.

ഇത്തരം പ്രശ്നങ്ങളുമായി വിളിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. പദ്ധതിയുടെ കീഴിൽ സംസ്ഥാനത്താകെ നിരവധി സൈക്കോളജിസ്റ്റുകളുംകൗൺസലർമാരും സൈക്യാട്രിസ്റ്റുകളും എൽഡർ മെന്റർമാരും പിയർ മെന്റർമാരും പ്രവർത്തിക്കുന്നുണ്ട്.

കടപ്പാട്: കേരള പോലീസ്

Advertisements

കോവിൻ വെബ്സൈറ്റിലെ വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത അറിയുവാൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.

0

vaccinefind.in എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട്കളുടെ ലഭ്യത അറിയുവാൻ സാധിക്കും . ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും, ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റ് വഴി അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ അറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും റിഫ്രഷ് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു . അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി തന്നെ അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് അലെർട് ആയി അറിയിക്കുകയും ചെയ്യും
ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും .നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ് 1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. MashupStack MashupStack ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
website link: https://www.vaccinefind.in/

Advertisements

ജോക്കർ മാൽവെയർ വീണ്ടും: ഈ 8 ആൻഡ്രോയിഡ് ആപ്പുകൾ നീക്കം ചെയ്യുക.

0

ആൻഡ്രോയിഡ് ഫോണുകളിൽ വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരിയാണ്.

ജോക്കർ മാൽവെയർ കണ്ടെത്തിയ 8 ആപ്പുകൾ

Advertisements
  • Auxiliary Message
  • Fast Magic SMS
  • Free CamScanner
  • Super Message
  • Element Scanner
  • Go Messages
  • Travel Wallpapers
  • Super SMS

ക്വിക്ക് ഹീൽ മുന്നറിയിപ്പ് നൽകിയ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആപ്പ് നേരത്തെ ഡൗൺലോഡ് ചെയ്തവർ മൊബൈലിൽ നിന്ന് അത് നീക്കം ചെയ്യേണ്ടതാണ്.

Advertisements

KYC പേരിൽ തട്ടിപ്പ്: കേരള പോലീസ് മുന്നറിയിപ്പ്

കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും KYC (Know your Customers) ശേഖരിക്കാറുണ്ട്. ഈയിടെയായി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇതിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ചു ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തുവരുന്നു. KYC വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങൾ വഴിയോ മാത്രം സമർപ്പിക്കുക.

സുരക്ഷാ മുൻകരുതലുകൾ:

1. സ്പാം കോളുകൾ, ഇമെയിലുകൾ, SMS- കൾ എപ്പോഴും സംശയത്തോടെ കാണുക. അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.

2. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ OTP, PIN നമ്പർ എന്നിവ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.

3. ലിങ്കുകൾ മുഖേന ലഭിക്കുന്ന ഓൺലൈൻ ഫോമിൽ ഒരിക്കലും ബാങ്കിങ്/കാർഡ് വിശദാംശങ്ങൾ നൽകരുത്. നിങ്ങളുടെ ഡോക്യുമെന്റ്സ് മോഷ്‌ടിക്കപ്പെട്ടേക്കാം.

4. KYC വെരിഫിക്കേഷൻ ആപ്ലിക്കേഷൻ എന്ന പേരിൽ തട്ടിപ്പുകാരൻ അയച്ചുതരുന്നത് സ്ക്രീൻ ഷെയർ ആപ്പായിരിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ അക്സസ്സ് അവർക്കു ലഭിക്കുകയും നിങ്ങൾ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുക

5. തട്ടിപ്പുകാർ അയച്ചു തരുന്ന ലിങ്കുകളിലൂടെ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന വ്യാജ ഓൺലൈൻ ഡിജിറ്റൽ വാലറ്റ് / അക്കൗണ്ടുകളിലേക്ക് പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നു മാറ്റാനും സാധ്യതയുണ്ട്

6. സർക്കാർ ഓർഗനൈസേഷനുകൾ, ഉദ്യോഗസ്ഥർ, ബാങ്കുകൾ മുതലായവയിൽ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങൾ / ഇമെയിലുകൾ തുടങ്ങിയവയിലെ ലിങ്കുകളിൽ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവർ നിങ്ങളുടെ മൊബൈൽ ഫോണിൽ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തേക്കാം.

7. വെരിഫിക്കേഷനു വേണ്ടിയെന്ന വ്യാജേന അയച്ചു കിട്ടുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യരുത്. അവ
പേയ്‌മെന്റ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം .

8 ജാഗ്രത പാലിക്കുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെടാതെ സൂക്ഷിക്കുക.

How to Update Your Mobile Number and Email ID in MIS Portal

0

First Open link : https://www.ncvtmis.gov.in/Pages/Trainee/traineeGrievanceAuthenticate.aspx

Enter Tainee Name
Enter Grievience Type (Profile Related or Examination Related)
Enter Registration Number (MIS number with “R”)
Enter Year ( Year 1 or Year 2)
Click Next

To continue with your grievance click CONTINUE
To UPDATE your mobile number click UPDATE
If you click UPDATE, a new window opens (shown below) to enter your DATE OF BIRTH

Advertisements

Enter your DATE OF BIRTH and click VERIFY
A new window opens which shows your EXISTING MOBILE NUMBER AND EMAIL ID (shown below)

Enter your NEW EMAIL ID AND PHONE NUMBER
Click UPDATE
You will receive OTP in your NEW EMAIL AND PHONE NUMBER

Enter your OTP and click SUBMIT

You will get a new window which shows that your email and mobile numbers are updated ( SEE THE GREEN COLOR LETTER AT THE BOTTOM RIGHT )

Advertisements
YOU CAN SUBMIT YOUR GRIEVANCE IN THE PORTAL AFTER 2 HOURS OF THE UPDATION OF THIS MOBILE NUMBER

ഇഗ്‌നോ അടുത്തമാസം ആരംഭിക്കുന്ന ബിരുദ, പിജി, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു

0

ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) അടുത്തമാസം ആരംഭിക്കുന്ന ബിരുദ, പിജി, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. വെബ് സൈറ്റ് https://ignouadmission.samarth.edu.in/

റൂറൽ ഡവലപ്മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൽറ്റ് എജ്യുക്കേഷൻ, ഡവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്ററ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്സുകൾ.

വിശദ വിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ. തിരുവനന്തപുരം 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2344113, 2344120, 9447044132.

Advertisements

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

0

എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം.

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154. https://ksg.keltron.in/

Bsnl KYC വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ വഴി തട്ടിപ്പ് സൂക്ഷിക്കുക: പോലീസ് മുന്നറിയിപ്പ്

ബി.എസ്.എൻ.എൽ സിം കാർഡ് കേന്ദ്രീകരിച്ച് തട്ടിപ്പ് വ്യാപകം. ബി.എസ്.എൻ.എൽ സിം ഉപയോക്താക്കളുടെ കെ.വൈ.സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘം സജീവമാണ്.

നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ.വൈ.സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരുന്നതാണ് തുടക്കം. വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന “BSNL KYC ID നമ്പർ ” പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിചാർജ് ചെയ്യാനും നിർദ്ദേശിക്കും.

പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക ആയിരക്കണക്കിന് രൂപ ആയിരിക്കും. ഇവിടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന ATM കാർഡ് നമ്പറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ എത്തുന്നതാണ് ഈ സംവിധാനം.

Advertisements

ഇത്തരക്കാർക്ക് യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകരുതെന്ന് പൊലീസ് പറയുന്നു.തട്ടിപ്പിനിരയായാൽ ഉടനെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും ബന്ധപെടണമെന്ന് അധികൃതർ പറയുന്നു.

കോസ്റ്റ് ഗാർഡിൽ ഒഴിവ് : 350 നാവിക്/ യാന്ത്രിക്

0

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. 2021 ജൂലായ് 2 മുതൽ അപേക്ഷ സമർപ്പിക്കാം. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.

ഒഴിവുകൾ:
1. നാവിക് (ജനറൽ ഡ്യൂട്ടി)- 260,
2.നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50,
3.യാന്ത്രിക് (മെക്കാനിക്കൽ)- 20,
4. യാന്ത്രിക് (ഇലക്ട്രിക്കൽ)- 13,
5.യാന്ത്രിക് (ഇലക്ട്രോണിക്സ്)- 7

യോഗ്യത :
നാവിക് (ജനറൽ ഡ്യൂട്ടി): മാത്സ്, ഫിസിക്സ് പഠിച്ച് 10+2 പാസ്
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) : പത്താം ക്ലാസ് പാസായിരിക്കണം

യാന്ത്രിക് :
പത്താം ക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ ഡിപ്ലോമ. അല്ലെങ്കിൽ പ്ലസ്ടവും രണ്ടോ മൂന്നോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോ ണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) ഡിപ്ലോമ. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എന്നീ വിഷയങ്ങൾക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.

Advertisements

പ്രായം: 18-22 വയസ്സ്. നാവിക് (ജി.ഡി.), യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) നാവിക് (ഡി.ബി.) , തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഏപ്രിൽ ഒന്നിനും – 2004 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

അപേക്ഷിക്കാൻ https://joinindiancoastguard.cdac.in/ സന്ദർശിക്കുക. അവസാന തീയതി 2021 ജൂലായ് 16

ഈ 21 ആപ്പുകൾ കുട്ടികളുടെ ഫോണിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക. കേരള പോലീസ് മുന്നറിയിപ്പ്

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നല്കി കേരള പോലീസ് .
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഫേസ് ബുക്കിലൂടെയാണ് മുന്നറിയിപ്പ്.

ആധാർ – പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും.

0

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ജൂണ്‍ 30 ആണ്. രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയോളമാണ്. പത്ത് തവണയോളം ഇതുവരെ തീയതി നീട്ടി നല്‍കിയിട്ടുണ്ട്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും.

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നലിവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും.

‘നന്മ മരം’ സംസ്ഥാന പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു.

0

സംസ്ഥാന ഗവണ്മെന്റിന്റെ വനമിത്ര പുരസ്‌കാര ജേതാവ് ഡോ. സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ നന്മ മരം ഏർപ്പെടുത്തിയ 2021 വർഷത്തെ നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ ആലുംകടവ് സ്വദേശി കാക്കാന്റയ്യത്ത് കെ നരേന്ദ്രനും കുട്ടികളുടെ വിഭാഗത്തിൽ കരുനാഗപ്പള്ളി പാവുമ്പ ശ്രീമാധവത്തിൽ എം എസ് ശ്രീഹരിയും അർഹരായി.

മികച്ച പരിസ്ഥിതി പ്രവർത്തകനും, ധാരാളം ഔഷധ ചെടികളുടെ സംരക്ഷകനുമായ കെ നരേന്ദ്രൻ അര നൂറ്റാണ്ടിലേറെയായി ഈ രംഗത്ത് മാതൃകപരമായ ഇടപെടൽ ആണ് നടത്തുന്നത്. അമൂല്യമായ വൃക്ഷ സാമ്പത്തിനെ പരിചയപ്പെടുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പ്രദർശനങ്ങൾ നടത്തിവരുന്നു. വീടിനു ചുറ്റും കാടും, കാടിനു നടുവിൽ വീടും എന്നൊക്കെ പറയാൻ കഴിയുന്ന പ്രകൃതി രമണീയത അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളുടെ ആഴവും പരപ്പുമാണ്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലെ മാതൃകാ പരമായ ഇടപെടൽ ആണ് അദ്ദേഹത്തിന് നന്മ മരം സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്.

കുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന അവാർഡ് നേടിയ എം എസ് ശ്രീഹരി പാവുമ്പ ശ്രീമാധവത്തിൽ മധു – ശ്രീലത ദമ്പതികളുടെ മകനാണ്. പാവുമ്പ ഹൈസ്കൂൾ വിദ്യാർത്ഥി ആയ ശ്രീഹരി പ്രകൃതി സംരക്ഷണ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തുന്നു. സമപ്രായക്കാർ ജന്മദിനം കേക്ക് മുറിച്ചും മറ്റും ആഘോഷിക്കുമ്പോൾ സ്വന്തം പണം മുടക്കി കൂട്ടുകാർക്ക് 150 ൽ അധികം വൃക്ഷതൈകൾ വിതരണം ചെയ്താണ് ആഘോഷിച്ചത്.

Advertisements

തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ 14 ജില്ലകളിലും നന്മ മരം പദ്ധതിക്ക് വേണ്ടി വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനെല്ലാം മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകിയതായി ശ്രീഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്ത നന്മ മരം ഗ്ലോബൽ മീറ്റിംഗിൽ സി ആർ മഹേഷ്‌ എം എൽ എ ആണ് അവാർഡ് പ്രഖ്യാപിച്ചത്. നന്മ മരം പ്രത്യേക പുരസ്‌കാരത്തിന്
ഓറ നന്മ മരം, റിയാദ്, സുഭാഷ് സി എസ്,
ഫിറോസ് അഹമ്മദ് എ, ജി മഞ്ജുക്കുട്ടൻ എന്നിവർ അർഹരായി. മന:ശാസ്ത്രജ്ഞൻ ഡോ സൈജു ഖാലിദ്, ഡി ഐ ജി സന്തോഷ്‌ സുകുമാരൻ, നടൻ സാജൻ സൂര്യ, അറബ് മ്യൂസിഷ്യൻ നദിർ അബ്ദുൽ സലാം, ചലച്ചിത്ര ഗാന രചയിതാവ് ഷാഹിറ നസിർ, എഴുത്തുകാരി വി എസ് ബിന്ദു, ഷാജഹാൻ രാജധാനി, സക്കീർ ഓതലൂർ, സമീർ സിദ്ധീഖി, ഷീബ ഫൈസൽ, ശ്രീജയാ ജെ ചന്ദ്ര തുടങ്ങി പ്രമുഖർ പങ്കെടുത്തു.

ഡോ. സൈജു ഖാലിദിന്റെ പരിസ്ഥിതി പ്രവർത്തനം അനുകരണീയം : മന്ത്രി റോഷി അഗസ്റ്റിൻ

0

നന്മ മരം പദ്ധതി ഗ്ലോബൽ മീറ്റിങ്ങും, നന്മ മരം അവാർഡ് പ്രഖ്യാപനവും നടത്തി. ഓൺലൈൻ പരിപാടി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. കഴിഞ്ഞ ജൂൺ 5 മുതൽ ഈ പരിസ്ഥിതി ദിനം വരെ വർഷം മുഴുവൻ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നന്മ മരം പദ്ധതി ഇന്ത്യയിലെ തന്നെ അത്തരത്തിലുള്ള ആദ്യ പദ്ധതിയാകും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കം അകറ്റാൻ പരിസ്ഥിതി പ്രവർത്തനങ്ങൾ എന്ന നന്മ മരം സ്ഥാപകൻ ഡോ സൈജു ഖാലിദിന്റെ ആശയം കൂടുതൽ പ്രചരിപ്പിക്കേണ്ടതും, അനുകരണീയവുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നന്മ മരം പരിസ്ഥിതി അവാർഡ് സി ആർ മഹേഷ്‌ എം എൽ എ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ കെ നരേന്ദ്രനും, കുട്ടികളുടെ വിഭാഗത്തിൽ എം എസ് ശ്രീഹരിയും അവാർഡിന് അർഹരായി. യോഗത്തിൽ നന്മ മരം ഫൌണ്ടേഷൻ സ്ഥാപകൻ ഡോ സൈജു ഖാലിദ്, ഡി ഐ ജി സന്തോഷ്‌ സുകുമാരൻ, ചലത്ചിത്ര ഗാന രചയിതാവ് ഷഹീറ നസിർ, എഴുത്തുകാരി വി എസ് ബിന്ദു, അറബ് മ്യൂസിഷ്യൻ നദിർ അബ്ദുൽ സലാം, നടൻ സാജൻ സൂര്യ, ഷാജഹാൻ രാജധാനി, സക്കീർ ഓതലൂർ, ഷീബ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Advertisements

1000 രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നത് ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ മാത്രം.

0

ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നത് ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ മാത്രം. കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ 1000 രൂപയിൽ താഴെയുള്ള വൈദ്യുതി ബിൽ തുകകൾ മാത്രമേ സ്വീകരിക്കൂ.

വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾപേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ BBPS ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം.

2021 ജൂലൈ 31 വരെ കെ എസ് ഇ ബിയുടെ കസ്റ്റമർകെയർ പോർട്ടലായ wss.kseb.in വഴിയും KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

Advertisements

ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ ഓഫിസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കും.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് നിർദ്ദേശം

0

സര്‍ട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉള്ളതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യത

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ സര്‍ട്ടിഫിക്കറ്റിൽ ഉള്ളതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിങ്ങള്‍ക്ക് അനുവദിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്‌സിന്‍ നല്‍കിയ ആളുടെ പേര്, വാക്‌സിന്‍ സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

കോവിഡ്-19 കാരണം എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സമയം അനുവദിച്ചു.

0

കോവിഡ്-19 മഹാമാരി വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ 2021 മെയ് മാസം 30 വരെ സർക്കാർ ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് ചുവടെ പറയുന്ന പ്രകാരം സമയപരിധി ദീർഘിപ്പിച്ച് നല്കിയിരിക്കുന്നു.

  • 2020 ജനുവരി 01 മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
  • 03/2019 നോ അതിനു ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടതായ എസ്.സി./എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് പുതുക്കൽ കാലാവധി 2021 ആഗസ്റ്റ് വരെ 31 ദീർഘിപ്പിച്ചിരിക്കുന്നു. എസ്.സി.എസ്.റ്റി ഉദ്യോഗാർത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല.
  • eemployment.kerala.gov.in വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പരിശോധനയ്ക്കായി ഹാജരാകാവുന്നതാണ്.
  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ പ്രസ്തുത
  • സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി സമയം ദീർഘിപ്പിച്ചിരിക്കുന്നു. സർട്ടിഫിക്കറ്റ് ചേർക്കൽ, www.eemployment.kerala.gov.inഎന്ന വെബ് സൈറ്റ് വഴി രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയവ ഓൺലൈനായും നിർവഹിക്കാം

വാട്ട്സ്പ്പിനും ഫേസ് ബുക്കിനും ഇന്ത്യയിൽ പൂട്ട് വീഴാൻ സാധ്യത

0

ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഫെബ്രുവരിയിൽ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സമൂഹ മാധ്യമങ്ങൾക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അംഗീകരിക്കാത്ത ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്ക് നിരോധനം വരാൻ സാധ്യത ഉണ്ട്. മേയ് 25നുള്ളിൽ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു കേന്ദ്രം സമൂഹ മാധ്യമങ്ങൾക്കു നൽകിയ നിർദേശം. 

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളൊന്നും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായിട്ടില്ല. ട്വിറ്ററിന് സമാനമായ ഇന്ത്യൻ സമൂഹ മാധ്യമമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ളത്.

Advertisements

സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങൾക്കു പുറമെ, ഒ‌ടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും.

പ്രബല സമൂഹമാധ്യമങ്ങൾക്കുള്ള അധിക നിർദേശങ്ങൾ

  • ചട്ടങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാ ക്കാൻ ചീഫ് കംപ്ലയൻസ് ഓഫീസർ, നോഡൽ കോൺടാക്ട് പേഴ്സൺ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കണം. എല്ലാവരും ഇന്ത്യയിൽ സ്ഥിരതാമസക്കാരാകണം.
  • ലഭിച്ച പരാതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും എല്ലാ മാസവും റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ,
  • അഖണ്ഡത, വിദേശബന്ധം എന്നിവയെ ഹനിക്കുന്ന ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമാക്കണം. ബലാത്സംഗം, കുട്ടി കൾക്കെതിരായ ലൈംഗിക കുറ്റകൃത്യം എന്നിവയുടെ ദൃശ്യങ്ങളുടെ കാര്യത്തി ലും ഈ ചട്ടം ബാധകമാണ്. ഇത്തരം ഉള്ളടക്കങ്ങൾ പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളിൽ നീക്കണം.
  • കോടതി, സർക്കാർ, സർക്കാർ ഏജൻ സികൾ എന്നിവർ തടയുന്ന നിയമവിരു ദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരിക്കരുത്

വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താം

0

വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താം; കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളിലും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലും മീറ്റർ റീഡിംഗ് സാധ്യമാവാതെ വന്നാൽ ഉപഭോക്താക്കൾക്ക് സ്വയം റീഡിംഗ് എടുത്തു നൽകാനാകും.

വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം എടുത്ത് നൽകുന്നതെങ്ങനെ എന്ന് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനിയറായ ശ്രീ. ആനന്ദ് കെ എസ് വിശദീകരിക്കുന്നു

കെഎസ്‌ഇബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല. ( https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം)
വിവിധ തരം മീറ്ററുകളിൽ നിന്ന് റീഡിംഗ് എടുക്കുന്ന വിധം ഇവിടെ കാണാം :

BSNL USSD code for checking balance, offers

BSNL most popular USSD Codes for checking balance, offers etc

  • *123# – For Main Balance
  • 124# To get Self care Services
  • *124*2# Net balance or Booster Balance (Voice, SMS & for Internet)
  • *124*4# To Know offer balance
  • *124#3#1# To know subscribed STVs (All types)
  • *888# To know own mobile number
  • *62*+9117010# To activate Missed Call alert
  • *123*card pin no# Top-up or recharge coupons
  • *444# To find prepaid offer like BSNL net balance offer
  • *124#5# BSNL plan voucher.(Current plan or Plan extension or migration

BSNL SMS Codes

SMS START to 1925 for Data Activation, STOP for Deactivation

SMS START 0 to 1909 for blocking advt messages

SMS STOP to 155223 for VAS deactivation SMS ACT ISD to 53733 for activating ISD in Prepaid Mobile

SMS NT<space your name to 56799 for name tune

(i) C-Topup Reversal-SMS to 58081 REV<sp>Wrong No.<sp> Amount <sp> Transaction ID

For a minimum topup of Rs.50/- (Request SMS within 6 hours) (i) Send STOCK to 54457 to Check Stock