Home Blog Page 10

Lakshya Mega Job Fair Palakkad 2022 | ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് 2022

0
Advertisements

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 18 ന് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

മേളയില്‍ 20-ഓളം സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435.

വാട്‌സാപ്പിൽ അയച്ച മെസേജ് തിരുത്താം; ‘എഡിറ്റ് ഓപ്ഷൻ’ വരുന്നു : Edit Option is available in WhatsApp

0
Advertisements

വാട്‌സാപ്പ് ഉപയോക്താക്കൾ ആഗ്രഹിക്കുന്ന പല പുതിയ മാറ്റങ്ങളും മെറ്റ അധികൃതർ ഏർപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വാട്‌സാപ്പിൽ ഒരു മെസേജ് അയച്ചുകഴിഞ്ഞാൽ പിന്നീട് അത് തിരുത്താനുള്ള ഓപ്ഷൻ നിലവിലില്ല. തെറ്റിപോയെന്ന് തോന്നിയാൽ, അല്ലെങ്കിൽ പിൻവലിക്കണമെന്ന് കരുതിയാൽ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് വാട്‌സാപ്പ് മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉടൻ നടപ്പിലാക്കുമെന്നാണ് വിവരം. ആപ്ലിക്കേഷന്റെ ബീറ്റ വേർഷനിൽ എഡിറ്റ് ബട്ടൺ ടെസ്റ്റ് ചെയ്യാൻ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

എഡിറ്റ് ഓപ്ഷൻ നിലവിൽ വരുന്നതോടെ വാട്‌സാപ്പിൽ അയച്ച മെസേജ് തിരുത്താൻ സാധിക്കും. കോപ്പി, ഫോർവേഡ്, തുടങ്ങിയ ഓപ്ഷനുകൾക്കൊപ്പമാണ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും നിലവിൽ വരിക. ഇതോടെ അക്ഷരത്തെറ്റുകൾ തിരുത്താനും ടൈപ്പ് ചെയ്തതിലെ മറ്റ് പിഴവുകൾ മാറ്റി ഒരിക്കൽ അയച്ച മെസേജ് തിരുത്തി നൽകാനും കഴിയും. എഡിറ്റ് ഹിസ്റ്ററി കാണാൻ ഉപയോക്താവിന് കഴിയുമോയെന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ മാറ്റം ഉടൻ തന്നെ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisements

ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം

0
Advertisements

മൊബൈൽ ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.

ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടത്താൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടു. പ്രാരംഭനടപടികൾ ഏതാനും മാസങ്ങൾക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പി.ഡി.വഗേല പറഞ്ഞു.

ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും ട്രൂകോളറിൽ സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽരേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക.

Advertisements

വിദേശജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; പാസ്‌പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം

0
Advertisements

വിദേശത്തു ജോലി തേടുന്നവർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കണം. സംസ്ഥാന പോലീസിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

പാസ്പോർട്ട് സേവ പോർട്ടലിൽ അപേക്ഷ നൽകേണ വിധം

  1. ഇതിനായി പാസ്പോർട്ട് സേവ പോർട്ടൽ https://www.passportindia.gov.in/AppOnlineProject/online/pccOnlineApp ൽ രജിസ്റ്റർ ചെയ്യണം.
  2. ‘Apply for for Police Clearance Certificate ‘ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കുക.
  3. തുടർന്ന് view saved submitted application എന്നതിൽ pay and schedule appointment select ചെയ്യണം.
  4. പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാകും.
  5. അപ്പോയ്മെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോര്ട്ട് സേവാ കേന്ദ്രത്തിൽ എത്തണം

സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാരിനു മാത്രമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിനുപകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും നൽകുക. ഇതാകട്ടെ, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും നൽകുക. ഈ സർട്ടിഫിക്കറ്റിനായി അപേക്ഷകൻ ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകണം. 500 രൂപയാണ് ഫീസ്.

Advertisements

അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

0
Advertisements

2022 ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം.

യുപിഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാം. ഓൺലൈൻ ആയി അടയ്ക്കുന്ന ബില്ലുകൾക്ക്, ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1916.

ദിശ 2022 (Disha 2022 Job Fest) മെഗാ തൊഴിൽ മേള ദേവമാതാ കോളേജിൽ

0
Advertisements

Date : 2022 മെയ് 21

Venue: ദേവമാതാ കോളേജ് കുറവിലങ്ങാട്

സ്വകാര്യ മേഖലയിലെ തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം

സ്വകാര്യ മേഖലയിലെ 30-ഓളം കമ്പനികളിലെ 2000-ത്തോളം ഒഴിവുകളിലേക്ക്‌ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററും , ദേവമാതാ കോളേജ് കുറവിലങ്ങാടും സംയുക്തമായി 2022 മെയ് 21 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ദിശ 2022 എന്ന പേരിൽ മെഗാ തൊഴിൽ മേള നടത്തുന്നു.

IT, BPO,KPO, pharmaceutical ,Banking, NBFC,E-Commerce, Technical, Non – Technical,FMCG,Educational, Retail, Nursing, Automobile ,Conglomerate, Constructions, എന്നീ സെക്ടറുകളിൽ നിന്നുമുള്ള 30- ഓളം പ്രമുഖ കമ്പനികളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 9 മണി മുതൽ അനുബന്ധ രേഖകളുമായി കോളേജ് ക്യാമ്പസ്സിൽ എത്തി ചേരുക.

തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളെപ്പറ്റിയും ഒഴിവുകളെപ്പറ്റിയുമുള്ള വിശദ വിവരങ്ങൾക്കായി
https://drive.google.com/file/d/149G_ceKpj7fbkfJPeYdXGzRVGo8Ii2vk/view?usp=sharing ലിങ്ക് സന്ദർശിക്കുക.

സ്വകാര്യമേഖലകളിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി വിനിയോഗിക്കുക. ഈ മെസ്സേജ് മാക്സിമം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.

Advertisements
Poster

KGF chapter 2: Toofan Malayalam Lyrics

1
Advertisements
സമാന്തർ മേൻ ലേഹർ ഉത്തി ഹേ
സിഡ്ഡി സിഡ്ഡി ഹൈ തൂഫാൻ
ചത്താനെ ഭി കാമ്പ് രഹി ഹേ
സിഡ്ഡി സിഡ്ഡി ഹേയ് തൂഫാൻ
സിഡ്ഡി ഹേയ് ... തൂഫാൻ ...
തൂ ക്യാ മേൻ ക്യാ ഹജ്ജാ ഹജ്ജാ തൂഫാൻ തൂഫാൻ
ഇടി മിന്നലിന്ന് തടയിട്ടവനെ
തൂഫാൻ തൂഫാൻ
പടവെട്ടിടുന്ന രണ ഭൈരവനെ
തൂഫാൻ തൂഫാൻ
തുടികൊട്ടിടുന്ന കടുദുന്ദുഭമേ
തൂഫാൻ തൂഫാൻ
ചിറ കെട്ടിടുന്ന നെടുനായകനെ ..
സുറുന്ന കൺകളിലെരിയും ഹൂങ്കാര തീ കുണ്ഡമേ..
വിറുന്ന കടുകടോരമാം കാരിരുമ്പൊത്ത കൈകളെ...
ഒ റോക്കി ഒ റോക്കി ഒ റോക്കി റോക്കി റോക്കി...
ഒ റോക്കി ഒ റോക്കി ഒ റോക്കി റോക്കി റോക്കി...
ഹേ ഗറുന്ന ചുഴലി തിരിടെരിയും സ്വാസ കാറ്റിന്റെ താളമേ...
ഉറുന്ന കുതറിപായിടും പുലി പോലെ പായുന്ന പാദമേ
റോക്കി റോക്കി റോക്കി റോക്കി
മിഴിവാർന്നിടും.. കണ്ണീരിനാൽ 
നിറയുന്നിതാ സാഗരം
എരി വേനലിൽ ഇടനെഞ്ചിൽ നീ
പകരുന്നുവോ സ്വാന്തനം
രുധിരം ഒഴുകും പുഴയിൽ നീന്തുന്ന
ഇവനാം എരിതീയിൽ വീണുരുകി തീരുന്നുവോ..
ഇടതു വലതു മുന്നു പിന്നിൽ ഇവനുണ്ട്
പൊരുതി നേടുന്ന മണ്ണിലിവനുണ്ട്
അഗ്നി ശൈലങ്ങൾ ഇവനിലുമുണ്ട്
തൂ ക്യാ മേൻ ക്യാ ഹജ്ജാ ഹജ്ജാ തൂഫാൻ തൂഫാൻ
ഇടി മിന്നലിന്ന് തടയിട്ടവനെ
തൂഫാൻ തൂഫാൻ
പടവെട്ടിടുന്ന രണ ഭൈരവനെ
തൂഫാൻ തൂഫാൻ
തുടികൊട്ടിടുന്ന കടുദുന്ദുഭമേ
തൂഫാൻ തൂഫാൻ
ചിറ കെട്ടിടുന്ന നെടുനായകനെ..

എംപ്ലോയ്മെൻ്റ് സീനിയോരിറ്റി പുതുക്കാൻ അവസരം

Advertisements

വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/3/2022 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 01/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്കും ഈ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.

ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പറഞ്ഞ ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം.

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ 2022 മെയ് 31 വരെയുള്ള എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222745.

Advertisements

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ

0
Advertisements

സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിച്ചാണു യുണീക് തണ്ടപ്പേർ നടപ്പാക്കുന്നത്. ഇതുവഴി ഒരാൾക്കു സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും.

ഭൂമി സംബന്ധമായ വിവരങ്ങൾ ഭൂവുടമയുടെ സമ്മതത്തോടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച് സേവനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിനാണു പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ആധാറുമായി ലങ്ക് ചെയ്തിട്ടുള്ള മൊബൈലിൽ ലഭ്യമാകുന്ന ഒ.ടി.പി. ഉപയോഗിച്ച് ഓൺലൈനായോ വില്ലേജ് ഓഫിസിൽ നേരിട്ടെത്തി ഒ.ടി.പി. മുഖാന്തിരമോ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ ഇതു പരിശോധിച്ച് അംഗീകരിക്കുന്നമുറയ്ക്ക് യുണീക് തണ്ടപ്പേർ നമ്പർ ലഭിക്കും. ഘട്ടം ഘട്ടമായാകും ഇതു സംസ്ഥാനത്ത് നടപ്പാക്കുക.

പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഏതൊരു വ്യക്തിയുടേയും ഭൂമി വിവരങ്ങൾ ആധാർ അധിഷ്ഠിതമായി ഒറ്റ നമ്പറിൽ രേഖപ്പെടുത്തപ്പെടും. ഒരു ഭൂവുടമയ്ക്ക് സംസ്ഥാനത്തെ ഏതു വില്ലേജിലുള്ള ഭൂമി വിവരങ്ങൾ ഒറ്റ തണ്ടപ്പേരിൽ ലഭിക്കും. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവയ്ക്കുന്നതു തിരിച്ചറിയുന്നതിനും മിച്ചഭൂമി കണ്ടെത്തി ഭൂരഹിതർക്കു പതിച്ചു നൽകുന്നതിനും കഴിയും. ഭൂരേഖകളിൽ കൃത്യത കൈവരിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും സാധിക്കും.
പദ്ധതി നടപ്പാകുന്നതോടെ ഭൂമി സംബന്ധിച്ച ഇടപാടുകൾ സുഗമമാകുകയും ക്രയവിക്രയങ്ങൾ സുതാര്യമാകുകയും ചെയ്യും.

Advertisements

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവസാനിപ്പിക്കാനും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാനും കഴിയും. വസ്തു വിവരം മറച്ചുവച്ച് ആനുകൂല്യങ്ങൾ നേടാനാകില്ല. വിള ഇൻഷ്വറൻസിനും മറ്റു കാർഷിക സബ്സിഡികൾക്കും പ്രയോജനംചെയ്യും. റവന്യൂ റിക്കവറി നടപടികൾ കാര്യക്ഷമമാക്കാൻ കഴിയും. ഗുണഭോക്താക്കൾക്കു മികച്ച ഓൺലൈൻ സേവനം പ്രദാനംചെയ്ത് വിവിധ സേവനങ്ങൾ വേഗത്തിലാക്കാനാകും. ഭൂമി വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറിൽ സൂക്ഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴുള്ള പേപ്പർ പട്ടയങ്ങൾക്കു പകരമായാകും ക്യുആർ കോഡും ഡിജിറ്റൽ സിഗ്‌നേച്ചറുമുള്ള ഇ-പട്ടയങ്ങൾ നൽകുകയെന്നു മന്ത്രി പറഞ്ഞു.

പേപ്പർ പട്ടയങ്ങൾ നഷ്ടപ്പെട്ടാൽ പകർപ്പെടുക്കാൻ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട റവന്യൂ ഓഫിസിൽ പട്ടയ ഫയലുകൾ ഒരു പ്രത്യേക കാലയളവു മാത്രമേ സൂക്ഷിക്കാറുള്ളൂ. പട്ടയ രേഖകൾ കണ്ടെത്തി പകർപ്പ് ലഭിക്കാത്ത സാഹചര്യം വലിയ ബുദ്ധിമുട്ടുകൾക്കും പരാതികൾക്കും ഇടയാക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് ഇ-പട്ടയങ്ങൾ നൽകുന്നത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി ഡിജിറ്റലായി നൽകുന്ന പട്ടയമാണിത്. നൽകുന്ന പട്ടയങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ സൂക്ഷിക്കും.
ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയസർട്ടിഫിക്കറ്റുകളാണ് ആദ്യ ഘട്ടമായി ഇ-പട്ടയങ്ങളാക്കി നൽകുന്നത്. തിരൂർ ലാൻഡ് ട്രൈബ്യൂണലിൽനിന്ന് ഉണ്ണീൻകുട്ടിക്ക് സംസ്ഥാനത്തെ ആദ്യ ഇ-പട്ടയം നൽകി.

ഇ-പട്ടയങ്ങൾ റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ പട്ടയം ലഭിച്ചശേഷം പോക്കുവരവുകൾ പ്രത്യേക അപേക്ഷയില്ലാതെ നടത്താനാകും. പട്ടയങ്ങളുടെ ആധികാരികത ക്യുആർ കോഡ് ഉപയോഗിച്ച് ഉറപ്പാക്കാമെന്നതിനാൽ വ്യാജ പട്ടയങ്ങൾ സൃഷിച്ചു നടത്തുന്ന തട്ടിപ്പുകൾ തടയാൻ കഴിയും. ഇവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വ്യക്തികൾക്കു നൽകിയിട്ടുള്ള പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കും. വീണ്ടും പട്ടയങ്ങൾക്ക് അപേക്ഷിക്കുന്നത് ഇതുവഴി ഒഴിവാക്കാൻ കഴിയും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ നാഴികക്കല്ലാണ് ഇ-പട്ടയങ്ങളെന്നും മന്ത്രി പറഞ്ഞു.

Advertisements

എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വിട്ടുപോയോ? വഴിയുണ്ട്

Advertisements

2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവ് പരിഗണിക്കും

കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2022 മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കി മേളക്കാഴ്ചകളും ആസ്വദിക്കാം. 2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പുറത്തായവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെയാണ് പുതുക്കി നല്‍കുന്നത്.

മേളയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സൗജന്യമായും വേഗത്തിലും തത്സമയ സേവനങ്ങള്‍ ലഭ്യമാക്കാനായി സ്ഥാപിച്ചിരിക്കുന്ന സേവന സ്റ്റാളുകളുടെ വിഭാഗത്തിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഈ സേവനം ലഭിക്കുക. 2022 മെയ് 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകല്‍ലും രജിസ്ട്രേഷന്‍ പുതുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരുചേര്‍ക്കാനും അധിക സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനും സ്റ്റാളുകളില്‍ അവസരമുണ്ടാകും.

എംസി.എ അപേക്ഷ ക്ഷണിച്ചു: MCA Admission 2022

0
Advertisements

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് മേയ് 10 മുതൽ ജൂൺ 1 വരെ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 45 ശതമാനം മാർക്ക് നേടിയിരിക്കണം.

അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in ൽ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ ഒന്ന് വരെ അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ 2022 ജൂൺ 12 ന് രാവിലെ 10 മുതൽ 12 വരെ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

വമ്പൻ ഫീച്ചറുകളുമായി വാട്ട്സാപ്പ് : റിയാക്ഷൻസ്, ഗ്രൂപ്പിൽ ഇനി 512 പേർക്ക് ജോയിൻ ചെയ്യാം

0
Advertisements

മെസേജുകൾക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങൾ പോലെയുള്ള ഫീച്ചറുകൾ നേരത്തേ തന്നെ വാട്സാപ് പരീക്ഷിച്ചുവരികയായിരുന്നു. 2 ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാൻ സാധിക്കുന്ന മറ്റൊരു ഫീച്ചറും ഇതോടൊപ്പം അവതരിപ്പിച്ചു. ഒരു ഗ്രൂപ്പിലേക്ക് 512 അംഗങ്ങളെ വരെ ചേർക്കാനുള്ള സംവിധാനവും വാട്സാപ് ഒരുക്കുന്നുണ്ട്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെയാണ് വാട്സാപ്പിലെ ഇമോജി പ്രതികരണങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ആദ്യം അറിയിച്ചത്.

വാട്സാപ്പിന്റെ എതിരാളികളായ സിഗ്നൽ, ടെലിഗ്രാം, ഐമെസേജ് എന്നിവയിലെല്ലാം ഇമോജി പ്രതികരണ ഫീച്ചർ ലഭ്യമാണ്. എന്നാൽ, മെറ്റായുടെ ഉടമസ്ഥതയിലുള്ള മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിലും ഇമോജി പ്രതികരണ ഫീച്ചറുണ്ട്.

ഒരേസമയം 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ അയയ്‌ക്കാനുള്ള ഫീച്ചറും വാട്സാപ് അവതരിപ്പിച്ചിട്ടുണ്ട്. ഫയലുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ടായിരിക്കും. മുൻപ് ഉപയോക്താക്കൾക്ക് ഒരേസമയം 100 എംബി ഫയലുകൾ മാത്രമാണ് കൈമാറ്റം ചെയ്യാൻ അനുവദിച്ചിരുന്നത്. ഇത് മിക്ക ഉപയോക്താക്കൾക്കും പര്യാപ്തമായിരുന്നില്ല. പരിധി വർധിപ്പിച്ചാൽ ഒരുപാട് വിഡിയോകളും ഫയലുകളും ഒരുമിച്ച് കൈമാറുന്നത് ഉപയോക്താക്കൾക്ക് ഇനി ഒരു പ്രശ്‌നമായിരിക്കില്ല.

Advertisements

എന്നാലും, വലിയ ഫയലുകൾക്കായി വൈഫൈ ഉപയോഗിക്കാൻ വാട്സാപ് ശുപാർശ ചെയ്യുന്നുണ്ട്. വലിയ ഫയലുകൾ അപ്‌ലോഡ് ചെയ്യുമ്പോഴോ ഡൗൺലോഡ് ചെയ്യുമ്പോഴോ എല്ലാം കൈമാറ്റം എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിനായി ഒരു കൗണ്ടർ പ്രദർശിപ്പിക്കുമെന്ന് ബ്ലോഗിൽ സൂചിപ്പിക്കുന്നുണ്ട്.

ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേർക്കാൻ അനുവദിക്കുമെന്നും വാട്സാപ് അറിയിച്ചു. നിലവിൽ ഒരു ഗ്രൂപ്പിലേക്ക് 256 പേരെ മാത്രമാണ് ചേർക്കാൻ അനുവദിക്കുക. എന്നാൽ, ഈ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്ന് വാട്സാപ് വ്യക്തമാക്കിയിട്ടില്ല.

കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ (Guidelines for using computers over Internet)

0
Advertisements

കമ്പ്യൂട്ടറിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുളള പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

മിക്കവാറും വൈറസുകൾ ഇ-മെയിൽ അറ്റാച്ച്മെന്റ് വഴിയാണ് വ്യാപിക്കുന്നത്. പ്രേഷകരാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ അത്തരം ഇ-മെയിലിലെ അറ്റാച്ച്മെന്റുകൾ തുറക്കുമ്പോൾ ഉത്ഭവം സ്ഥാനം അറിയാത്ത സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുകയോ പകർപ്പെടുക്കുകയോ ചെയ്യരുത്.

പോപ് – അപ് പരസ്യങ്ങൾ ക്ലിക്ക് ചെയ്യുന്നതിന് പകരം അവ ക്ലോസ് ചെയ്യണം. USB ഡ്രൈവുകൾ ശ്രദ്ധയേടെ ഉപയേഗിക്കുക. മറ്റുള്ളവരുടെ USB സ്റ്റോറേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുമ്പോഴും, നിങ്ങളുടെ USB സ്റ്റോറേജ് സുരക്ഷയില്ലാത്ത ഇന്റർനെറ്റ് കഫേയിലെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുമ്പോഴും ശ്രദ്ധപുലർത്തുക. USB സ്റ്റോറേജിലൂടെ വൈറസ് വ്യാപനം ചെയ്യാം.

ഫയർവാളുകൾ പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിക്കുക. ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക. കൂടാതെ നിശ്ചിത ഇടവേളകളിൽ പാസ്വേഡുകൾ മാറ്റുക. ഓൺലൈനിലൂടെ ആന്റിവൈറസിന്റെ വൈറസ് നിർവചനങ്ങൾ പതിവായി നവീകരിക്കുക.

Advertisements

DVD യിലോ, മറ്റൊരു ഹാർഡ് ഡിസ്കിലോ സുപ്രധാന ഫയലുകൾ പതിവായി ബാക്ക്അപ്പ് ചെയ്യുക.

സ്വകാര്യ വിവരങ്ങൾ ഓൺലൈനിലൂടെ നൽകുമ്പോൾ ജാഗ്രത പുലർത്തുക. സ്വകാര്യ വിവരങ്ങളായ ഫോൺ നമ്പർ, വിലാസം, ഇ-മെയിൽ വിലാസം, ക്രഡിറ്റ് കാർഡ് എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ-മെയിൽ സന്ദേശങ്ങൾ അവഗണിക്കുക.

ധനകാര്യ ഇടപാടുകൾക്ക് ബാങ്കിന്റെ URL അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യുക. ഇമെയിലിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കാതിരിക്കുക. ബാങ്കുകളോ അവരുടെ ചുമതലക്കാരോ നമ്മുടെ സ്വകാര്യ വിവരങ്ങൾ യൂസർ നെയിം എന്നിവ ഫോൺ, SMS, ഇ-മെയിൽ എന്നിവ ആവശ്യപ്പെടുകയില്ല. നിങ്ങളുടെ പാർഡോ, ATM കാർഡ് വിവരങ്ങൾ മറ്റുള്ളവർക്ക് വെളിപ്പെടുത്തരുത്.

ധനകാര്യ ഇടപാടുകൾ വെബ്സൈറ്റിലൂടെ നടത്തുന്നതിന് മുൻപ് അവ സുരക്ഷിതമാണോ എന്ന് പരിശോധിക്കുക, വെബ് അഡ്രസ്സ് https:// എന്നതിൽ തുടങ്ങുന്നുവോ എന്നും താഴിന്റെ ചിഹ്നം അഡ്രസ് ബാറിൽ ഉണ്ടോ എന്നും പരിശോധിക്കുക.

Advertisements

ഓൺലൈൻ അക്കൗണ്ടുകൾ പതിവായി പരിശോധന നടത്തുകയും ഏതെങ്കിലും സംശയാസ്പദമായ ഇടപാട് ശ്രദ്ധയിൽ പെട്ടാലുടൻ ബാങ്ക് അധികൃതരുമായോ ക്രെഡിറ്റ് കാർഡ് നൽകുന്നവരുമായോ ബന്ധപ്പെടുക.

ശക്തമായ പാസ്‌വേഡ് നിർമ്മിക്കുന്ന രീതി

1. ഒരു പാഡിന് ചുരുങ്ങിയത് 8 ക്യാരക്ടറുകൾ ഉണ്ടായിരിക്കണം.

2. വലിയ അക്ഷരങ്ങൾ (Upper Case) ചെറിയ അക്ഷരങ്ങൾ (Lower Case) സംഖ്യകൾ, @, #, $ തുടങ്ങിയ ചിഹ്നങ്ങൾ

3. സ്വകാര്യ വിവരങ്ങളായ പേര്, ജനനതീയതി തുടങ്ങിയവയോ അല്ലെങ്കിൽ പൊതുവായ വാക്യ ങ്ങളോ ആയിരിക്കരുത്.

4. നിങ്ങളുടെ പാഡ് മറ്റുള്ളവരോട് വെളിപ്പെടുത്തരുത്.

5. പാസ്വേർഡ് എഴുതി പേപ്പറിലോ അല്ലെങ്കിൽ അത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫയലിലോ സൂക്ഷിക്കരുത്

6. എല്ലാ ലോഗിന് വേണ്ടിയും ഒരേ പാഡ് ഉപയോഗിക്കരുത്.

7. പതിവായി പാസ്‌വേഡ് മാറ്റുക.

Advertisements

ഇന്റർനെറ്റ് ചരിത്രം : History of Internet

0
Advertisements

അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ പദ്ധതിയായ ARPANET(Advanced Research Projects Agency Network) എന്ന പേരിൽ ഒരു ചെറിയ ശൃംഖല (നെറ്റ്വർക്ക്) യിലൂടെ ഇന്റർനെറ്റിന് തുടക്കമിട്ടത്. ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ അമേരിക്കൻ പ്രതിരോധ സേനക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന സർവ്വകലാശാലകളിലേയും തൊഴിൽ സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടറുകൾ ഈ ശൃംഖലയുമായി ബന്ധിപ്പിച്ചു. 1984 ൽ ARPANET ൽ നിന്നും വേർതിരിഞ്ഞ് അമേരിക്കൻ സൈന്യത്തിന്റെ ഉപയോഗത്തിന് മാത്രമായി സൈനിക ശൃംഖലയായ MILNET (Military Network) രൂപം കൊണ്ടു.

ആശയ വിനിമയത്തിനായി TCP/IP പ്രോട്ടോകോൾ ഉപയോഗിച്ചിരുന്ന ARPANET അതിനു ശേഷം ശാസ്ത്രീയ ഗവേഷണങ്ങൾക്കും ആശയ വിനിമയത്തിനും ഉപയോഗിച്ചു. പിന്നീട് മറ്റനവധി ശൃംഖലകൾ കൂട്ടിചേർത്ത് ARPANET ഒരു വലിയ ശൃംഖലയായി. ലോകത്തിലെ ആദ്യ വൈഡ് ഏരിയ നെറ്റ്വർക്ക് ആയി ARPANET കണക്കാക്കപ്പെടുന്നു. ഇന്റർനെറ്റിന്റെയും TCP/ IP പ്രോട്ടോകോളിന്റെയും വികാസത്തിന് പങ്ക് വഹിച്ച വിന്റൻ ഗ്രേ സെർഫ് ഇന്റർനെറ്റിന്റെ പിതാവായി അറിയപ്പെടുന്നു.

വിന്റൻ ഗ്രേ സെർഫ് , ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് വിന്റ് സെർഫ് എന്ന് വിളിക്കപ്പെടുന്ന ഇദ്ദേഹം ഇന്റർനെറ്റിന്റെ പിതാവ് എന്ന അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ സഹവർത്തിയും അമേരിക്കൻ കമ്പ്യൂട്ടർ, ശാസ്ത്രജ്ഞനുമായ ബോബ് കാനിനൊടൊപ്പം ഇന്റർനെറ്റിന്റെ പ്രാരംഭ വികാസത്തിന് കാരണഭൂതനായി. അദ്ദേഹം അമേരിക്കയുടെ Defence Advanced Research Project Agency വകുപ്പിൽ ജോലി ചെയ്യുകയും TCP/IP പ്രോട്ടോകാളിന്റെ വികാസത്തിന് പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. ഇദ്ദേഹം ICANN ന്റെ രൂപീകരണത്തിലും ഉൾപ്പെട്ടിട്ടുണ്ട്.

Advertisements

1989 ൽ ഗവേഷകനായ ടിം ബെർണേഴ്സ് ലീ വേൾഡ് വൈഡ് വെബ് (WWW) എന്ന ആശയം മുന്നോട്ട് വച്ചു. ടിം ബർണേഴ്സ് ലീയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൂടി ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോ കോൾ (HTTP), HTML, വെബ് ബ്രൗസർ, വെബ് സെർവറിന്റെ സാങ്കേതിക വിദ്യ എന്നീ കണ്ടുപിടിത്തങ്ങളിലൂടെ ഖ്യാതി നേടി. ഇതിലൂടെ വെബ് ഡവലപ്പർക്ക് ഹൈപ്പർ ടെക്സ്റ്റ് ഉൾകൊളളിച്ച് വെബ് പേജുകൾ തമ്മിൽ ബന്ധിപ്പിക്കുവാൻ ഹൈപ്പർ ലിങ്കുകൾ ഉപയോഗിക്കാൻ സാധിച്ചു. ശബ്ദം, വാക്യം ചിത്രം എന്നിവ ഉൾപ്പെടുത്തി ആകർഷകമായ വെബ് പേജുകൾ രൂപകൽപ്പന ചെയ്യുവാൻ കഴിഞ്ഞു. 1990 കളിൽ ഈ മാറ്റം ഇന്റർനെറ്റിന്റെ ബൃഹത്തായ വികാസത്തിന് കാരണമായി.

ഇന്റർനെറ്റിനെ ഒരു ആഗോള പ്രതിഭാസമാക്കി മാറ്റാൻ ഭൂമി ശാസ്ത്രപരമായി വിദൂര സ്ഥലങ്ങളിലുള്ള പലവിധ സ്ഥാപനങ്ങളിലെ വിഭിന്നമായ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളാൽ ഉപയോഗിക്കപ്പെടുന്ന വിവിധതരം കമ്പ്യൂട്ടറുകൾ കൂട്ടിച്ചേർത്തു. ഇന്റർനെറ്റിന്റെ കമ്മ്യൂണിക്കേഷൻ പ്രോട്ടോ കോൾ ആയി ഉപയോഗിക്കുന്നത് TCP/IP ആണ്. ഇന്റർനെറ്റിലേക്ക് കൂട്ടിചേർക്കുന്ന ഏത് കമ്പ്യൂട്ടറും TCP/IP പ്രോട്ടോകോൾ പിന്തുടരണം. 1998 ൽ ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ സൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് സ്ഥാപിക്കപ്പെട്ടു. ICANN ഇന്റർനെറ്റിന്റെ ഉളളടക്കത്തെ നിയന്തിക്കുകയല്ല, മറിച്ച് അത് ഇന്റർനെറ്റിന്റെ യൂണിഫോം റിസോഴ്സ് ലൊക്കേറ്ററിന്റെ നയങ്ങൾ വികസിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇന്ന് ഇ-മെയിൽ, വിവരങ്ങൾ തിരയൽ, ഫയൽ കൈമാറ്റം, സോഷ്യൽ നെറ്റ്വർക്ക് തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ നൽകുന്ന ലോകത്തിലെ കോടിക്കണക്കിന് വരുന്ന കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പൊതുവായ ശൃംഖലയാണ് ഇന്റർനെറ്റ്, ഇന്റർനെറ്റ് ലോകത്തെവിടെയുമുള്ള ഉപയോക്താക്കളെ സേവിക്കുന്ന പരസ്പരം ബന്ധിപ്പിച്ച കമ്പ്യൂട്ടർ ശൃംഖലയാണ്.

Advertisements

ഇന്റർനെറ്റ് പോലെ തന്നെ ഒരു സ്ഥാപനത്തിനുളളിൽ TCP/IP പ്രോട്ടോകോൾ ഉപയോഗിച്ച് പങ്കുവയ്ക്കുന്ന വിവരം, സോഫ്റ്റ്വെയർ അല്ലെങ്കിൽ സേവനങ്ങൾ എന്നിവക്കുള്ള സ്വകാര്യ കമ്പ്യൂട്ടർ ശൃംഖലയാണ് ഇൻട്രാനെറ്റ്. ഇൻട്രാനെറ്റിലൂടെ വെബ് ഹോസ്റ്റ്, ഇ-മെയിൽ സേവനം, ഫയൽ കൈമാറ്റം, ഇന്റർനെറ്റിലൂടെയുള്ള മറ്റ് സേവനങ്ങൾ എന്നിവ സാധ്യമാകും.

ഒരു കമ്പനിയുടെ സ്വകാര്യ ശൃംഖലയുടെ ഭാഗമല്ലാത്ത ചില കമ്പ്യൂട്ടറുകൾക്ക് ഇൻട്രാനെറ്റ് ലഭ്യമാകുമ്പോൾ അതിനെ എക്സ്ട്രാനെറ്റ് എന്ന് വിളിക്കുന്നു. കമ്പനിയുടെ കൂട്ടുകച്ചവടക്കാർക്കും, വിൽപ്പനക്കാർക്കും വിഭവങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് എക്സ്ട്രാനെറ്റിന്റെ ഉദാഹരണമായി പരിഗണിക്കാം.

Kerala Taxi Fare Chart- Revised Rate 2022

0
Advertisements

2022 ലെ ഉത്തരവ് പ്രകാരം കേരളത്തിൽ ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്ജ് 30 രൂപ (1.5 കിലോമീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 15 രൂപ. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ)

ക്വാഡ്രിസൈക്കിളുകൾക്ക് മിനിമം ചാർജ്ജ് 35 രൂപ (1.5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 15 രൂപ. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ)

ഡ്രൈവർ ഉൾപ്പെടെ 7 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന, 1500 സി സി ക്കു താഴെയുള്ള മോട്ടോർ ക്യാബുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർക്യാബുകൾ ഉൾപ്പെടെ) മിനിമം ചാർജ്ജ് 200 രൂപ (5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 18 രൂപ.

Advertisements

ഡ്രൈവർ ഉൾപ്പെടെ 7 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോർ ക്യാബുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർക്യാബുകൾ ഉൾപ്പെടെ) മിനിമം ചാർജ്ജ് 225 രൂപ (5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 20 രൂപ.

കടപ്പാട് : കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

Kerala State Auto Rickshaw revised fare Table 2022

0
Advertisements

2022 ലെ ഉത്തരവ് പ്രകാരം കേരളത്തിൽ ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്ജ് 30 രൂപ (1.5 കിലോമീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 15 രൂപ. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ)

ക്വാഡ്രിസൈക്കിളുകൾക്ക് മിനിമം ചാർജ്ജ് 35 രൂപ (1.5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 15 രൂപ. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ)

ഡ്രൈവർ ഉൾപ്പെടെ 7 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന, 1500 സി സി ക്കു താഴെയുള്ള മോട്ടോർ ക്യാബുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർക്യാബുകൾ ഉൾപ്പെടെ) മിനിമം ചാർജ്ജ് 200 രൂപ (5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 18 രൂപ.

Advertisements

ഡ്രൈവർ ഉൾപ്പെടെ 7 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോർ ക്യാബുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർക്യാബുകൾ ഉൾപ്പെടെ) മിനിമം ചാർജ്ജ് 225 രൂപ (5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 20 രൂപ.

Old Fare

KGF CHAPTER 2 – Mehabooba (Malayalam) Full Song Lyrics

0
Advertisements
സിനിമ : KGF Chapter 2 
സംഗീതം : രവി ബസ്റൂർ
പാടിയത് : അനന്യാ ഭട്ട്
നീ എൻ സംഗീതം, ഇനി നീയെൻ സല്ലാപം നീ എൻ ശ്രീരാഗം, അല ഞൊറിയും അനുരാഗം
നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനനീർ മലരാകും.....
മെഹബൂബാ മേൻ തെരി മെഹബൂബാ
മെഹബൂബാ മേൻ തെരി മെഹബൂബാ
മെഹബൂബാ മേൻ തെരി മെഹബൂബാ
മെഹബൂബാ മേൻ തെരി മെഹബൂബാ
മെഹബൂബാ ഓ മേൻ തെരി മെഹബൂബാ
കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായി പൊഴിയുന്നുവോ...
നീ എൻ സിരയാവണം പ്രേമം നിണമാകണം
വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം
വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം
നിന്റെ ഇട നെഞ്ചിൽ കൂട്ടിൽ ഞാൻ കിളിയാവണം
എൻ ഉയിരിൻ ഉയിരിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും ...
മെഹബൂബാ മേൻ തെരി മെഹബൂബാ
മെഹബൂബാ മേൻ തെരി മെഹബൂബാ
മെഹബൂബാ മേൻ തെരി മെഹബൂബാ
മെഹബൂബാ ഓ മേൻ തെരി മെഹബൂബാ

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി: ധരിച്ചില്ലെങ്കിൽ പിഴ

0
Advertisements

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കി കൊണ്ട് സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവിൽ ഇല്ല.

ഡൽഹിയിലും തമിഴ്നാട്ടിലും മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപയാണ് പിഴ.

അതിവേഗ ഇന്റര്‍നെറ്റോടെ പഴയ ബി എസ് എന്‍ എല്‍ ടെലിഫോൺ നമ്പർ പുനസ്ഥാപിക്കാൻ അവസരം

0
Advertisements

BSNL ഉപഭോക്താക്കക്ക് ഒരു സന്തോഷ വാർത്ത. തകരാർ മൂലം ബിഎസ്എൻഎൽ (BSNL) ലാൻഡ് കണക്ഷൻ ഉപേക്ഷിക്കേണ്ടിവന്നവർക്ക് ഇപ്പോൾ, അതേ ടെലിഫോൺ നമ്പർ ഒപ്റ്റിക്കൽ ഫൈബർ (FTTH ) വഴി അതിവേഗ ഇന്റർനെറ്റ് സൗകര്യത്തോടെ പുനർസ്ഥാപിച്ചു നൽകും. ഒപ്പം പരിധിയില്ലാത്ത സൗജന്യകോളുകൾ ഇന്ത്യയിൽ എവിടേക്കും വിളിക്കാം. ഈ സേവനം ലഭ്യമാവാൻ 9496121200 എന്ന നമ്പറിൽ വാട്സ് ആപ്പ് വഴിയോ, http://bookmyfiber.bsnl.co.in എന്ന വെബ്സൈറ്റ് മുഖേനെയോ ബന്ധപ്പെടാം.

ഈ രണ്ടു നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് എസ്ബിഐ

0
Advertisements

ഇന്ത്യയിലെ സുപ്രധാന പൊതുമേഖലാ ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയൊരു മുന്നറിയിപ്പ് ഇറക്കി. -+918294710946, +917362951973 എന്നീ രണ്ടു നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍ എടുക്കരുതെന്നാണ് ബാങ്ക് പറഞ്ഞിരിക്കുന്നത്.

ഇതു രണ്ടും ഫിഷിങ് (phishing) ഉദ്ദേശ്യമുള്ളവര്‍ ഉപയോഗിക്കുന്ന നമ്പറുകളാണെന്ന് ബാങ്ക് പറഞ്ഞു എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കെവൈസി പുതുക്കുന്നതടക്കമുള്ള കാര്യമായിരിക്കും ഈ നമ്പറുകളില്‍നിന്നു വിളിക്കുന്നവര്‍ പറയുക.